എന്നും ഞായറാഴ്ച ആയിരുന്നെങ്കിൽ
₹150.00 ₹120.00
20% off
In stock
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം.
കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം.
സി.വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ.
പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്.